Tuesday, July 20, 2010

ശിഷ്ടം

വേര്‍പിരിഞ്ഞു വഴികള്‍ രണ്ടാകുമ്പോള്‍.
വാക്കുകള്‍ക്കു വികാരം അന്യമാകുമ്പോള്‍,
ആര്‍ത്തലച്ചു ശവങ്ങളില്‍ അഭയം പ്രാപിക്കുമ്പോള്‍ ,ഞാന്‍ ജനിക്കുന്നു.
അപ്രാപ്യതയുടെ വിജനതയില്‍ വരളുമ്പോള്‍
നീര്‍ത്തിയ കൈലേസുകളില്‍ സ്വപ്നം നനഞ്ഞു നിറം മങ്ങുമ്പോള്‍ ,
സൌഗന്ധികള്‍ തേടി അലയുന്നത് എനിക്കുവേണ്ടിയോ?
വര്‍ത്തമാനത്തില്‍ വേരൂന്നാന്‍ വെമ്പുന്നവന് കൊല ചോറ് നീട്ടുമ്പോള്‍ ,
ഭരണകൂട പ്രമാണികള്‍ക്ക് വേണ്ടത് എന്റെ ശിഷ്ട ദിനങ്ങളെ;
വയ്യ സഖേ ഇനിയും അശാന്തിയുടെ തീരങ്ങളില്‍ എത്രനാള്‍.......

No comments:

Post a Comment

chintha.com